Monday, April 12, 2010

സമ്പത്തിനെ ഓര്‍ക്കുമ്പോള്‍ ഷീലയെ മറക്കരുത്!



അനില്‍ പെണ്ണുക്കര‍‍
ഷീലാ വധക്കേസ്സിലെ ഒന്നാംപ്രതി സമ്പത്ത് പോലീസ് കസ്റഡിയില്‍ വെച്ചു മരിച്ചു. ആ വാര്‍ത്തകള്‍ കൊണ്ടു ചാനലുകള്‍ സദ്യ ഒരുക്കുന്നതും കണ്ടു. സമ്പത്തിന്റെ അമ്മയും ഭാര്യയും ബന്ധുക്കളും വിലപിക്കുന്നതുമായ രംഗങ്ങള്‍ കാണുകയുമുണ്ടായി.

സമ്പത്തിന്റെ ഒരു ബന്ധു കരഞ്ഞുകലങ്ങിയ കണ്ണുമായി അവനെ പോലീസ് ഇടിച്ചു കൊന്നതാണെന്ന് വിലപിക്കുന്നതും കണ്ടു.

സമ്പത്തിന്റെ മരണം പോലീസ്സിന്റെ കൈക്രിയയാണെങ്കില്‍ അത് ആശാസ്യമല്ല. ക്രൂരവും നിയമവ്യവസ്ഥയിലേക്കുള്ള കടന്നുകയറ്റവുമാണ്. എന്തെങ്കിലും മറച്ചുവെയ്ക്കാനോ എന്നേക്കുമായി തൂത്തുകളയാനോ ഉള്ള ഒരു വ്യഗ്രത ഉദ്യോഗസ്ഥതലത്തില്‍ നിന്നോ ഉന്നതരില്‍നിന്നോ ഉണ്ടായിട്ടുണ്ടാകും. അത് ഷീലാവധത്തിന്റെ പിന്നിലെ സത്യങ്ങള്‍ മൂടിവെക്കുന്നതിനേ സഹായിക്കുകയുള്ളൂ. അക്കാരണത്താല്‍ പോലീസ് ഗുണ്ടയും മരണവും ആകുന്നത് അനുവദിച്ചുകൂടാ. പക്ഷേ സമ്പത്തിന് ലഭിച്ച മരണം പാപത്തിന്റെ ഫലമാണ്. അബലയായ ഒരു ചെറുപ്പക്കാരിയെ നിഷ്ഠൂരം കഴുത്തറുത്തു കൊന്നത് ഒരാള്‍ക്കും ഒരിടത്തും പൊറുക്കാനാവില്ല. മാത്രമല്ല പ്രായമായ ഒരു സ്ത്രീയെ കൊല്ലാക്കൊലചെയ്തതും!

കേവലം മോഷണത്തിനു വേണ്ടിയാണോ സമ്പത്ത് (പ്രതിയായെങ്കില്‍) ഇതു ചെയ്തത്? അല്പം പണത്തിനും പണ്ടത്തിനുമുള്ളത്ര വില ഒരു വീട്ടമ്മയുടെ ജീവനില്ലേ?

സമ്പത്തിന്റെ ബന്ധുക്കള്‍ അയാളുടെ മരണത്തില്‍ വിതുമ്പന്നതും പോലീസ് ക്രൂരതയെക്കുറിച്ച് പൊട്ടിത്തെറിക്കുന്നതും സമ്പത്ത് പ്രവര്‍ത്തിയറിഞ്ഞപ്പോള്‍ ഉണ്ടായോ? അതോ ഇത് തന്‍കുഞ്ഞായതുകൊണ്ടുള്ള പ്രതിഷേധവും ധാര്‍മ്മികരോഷമാണോ?

കേരളം അരക്ഷിതാവസ്ഥയിലാണ്. ഒന്നിലും നിയമത്തിന്റെ മേല്‍നോട്ടവും സുരക്ഷിതത്വവും ഇല്ല. സര്‍ക്കാരിനുപോലും ഉദ്യോഗസ്ഥരേയും സമൂഹത്തേയും നിയന്ത്രിക്കാനാവുന്നില്ല. കൈയ്യൂക്കുള്ളവര്‍ കാര്യക്കാരാകുന്ന കാഴ്ചയാണ് കാണുന്നത്. കേരളത്തില്‍ നടക്കുന്ന പല സംഭവങ്ങളിലും നിയമം പ്രതികളാല്‍ ഹൈജാക്ക് ചെയ്യപ്പെടുന്നതാണ് കാണുന്നത്. ഒളിക്യാമറ വിഷയത്തില്‍ പരാതിക്കാരനു നീതി നല്‍കാതെ പ്രതിയ്ക്കുവേണ്ടി ബദ്ധപ്പെടുന്ന പോലീസുകാരെയാണു നാം കണ്ടത്. സ്ത്രീകള്‍ കുളിക്കുന്നതു മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തിയവര്‍ക്കൊപ്പം നില്‍ക്കുന്ന പോലീസ് സേനയെയാണ് നാം കണ്ടത്. മൊബൈല്‍ ക്യാമറാ ദൃശ്യങ്ങള്‍ എത്ര പെണ്‍കുട്ടികളെ ആത്മഹത്യയിലേക്കു നയിച്ചു.

കൈയ്യേറ്റക്കാരും ഭൂമാഫിയകളും രാഷ്ട്രീയക്കാരും ചേര്‍ന്നു നിയമം ചവറ്റുക്കുട്ടയില്‍ തള്ളുന്നതും നാം കണ്ടു.

പോലീസ് കത്തിയുണ്ടാക്കുന്നു. ഇടിച്ചുകൊല്ലുന്നു. ഒളിക്യാമറ ഹോട്ടലുകള്‍ക്ക് ഓശാന പാടുന്നു. സര്‍ക്കാരിനുമാത്രം ഒരു നടപടിയും ഉത്തരവും ഇല്ല. ഒളിക്യാമറ ഹോട്ടല്‍ പൂര്‍വ്വാധികം ഭംഗിയായി പ്രവര്‍ത്തനം നടത്തുന്നു.പതിന്നാലുകാരിയായ പെണ്‍കുട്ടി പല പീഡനത്തിലൂടെ എയ്ഡ്സ് വന്നു മരിച്ചു. കിളിരൂരും, കവിയൂരും, ഒക്കെ ജനം മറന്നു. ഇതാണു കേരളം. സമൂഹത്തോടും ജനതയോടും ഉത്തരവാദിത്തമില്ലാത്ത മാഫിയാ ബന്ധങ്ങളാണോ ഇന്നിവിടുത്തെ ഭരണക്കാര്‍!

സമ്പത്തിന്റെ മരണത്തെക്കുറിച്ചാണ് പറഞ്ഞുവന്നത്. പക്ഷേ ഈ മരണത്തിന്റെ പശ്ചാത്തലത്തെക്കുറിച്ചു പറഞ്ഞപ്പോള്‍ അപരാധികളായ മറ്റനവധിയാളുകളേയും വളംവെച്ചു കൊടുക്കുന്ന നിര്‍ജീവമായ ഭരണകൂടത്തെപറ്റിയും ഓര്‍ത്തുപോയി.

സമ്പത്തിന്റെ മരണം ഭരണക്കാര്‍ക്കെതിരെ ഒരായുധമായി മാറും. പക്ഷേ ഷീലയും അവരുടെ കുടുംബവും നേരിട്ട ദുരന്തവും മാത്രം വിസ്മൃതമാകും.

വനിതാസംവരണബില്ലും വനിതാദിനവും സ്ത്രീശാക്തീകരണവും ഒക്കെ ചര്‍ച്ച ചെയ്യപ്പെടുന്ന നാട്ടിലാണ് ഷീലമാര്‍ക്ക് ഈ ദുരന്തം! കേവലം പോട്ടെന്ന ഒരു ചീട്ടിനുവേണ്ടി മാത്രമുള്ള പൊറാട്ടുനാടകങ്ങളാണ് ഈ ചര്‍ച്ചകള്‍. സ്ത്രീകളെ കൂടെ നിര്‍ത്തുവാന്‍ ബന്ധപ്പെടുന്ന രാഷ്ട്രീയക്കാരുടെ ചൂണ്ടയിലെ വെറും ഇരകളാണ് ഈ ബില്ലും മറ്റും. സ്വന്തം വീട്ടില്‍പോലും സുരക്ഷിതമല്ലാത്ത സ്ത്രീയ്ക്കെന്തിനാണ് സംവരണം? എവിടെയാണ് സംവരണം. മരണത്തിനും കൊള്ളയ്ക്കും മാനഹാനിയുമാണോ?

വിദേശ ഇന്ത്യാക്കാരെന്ന നിലയില്‍ ഒരു വലിയ സമൂഹം കേരളീയര്‍ അങ്കലാപ്പിലാണ് പലരുടേയും കുടുംബാംഗങ്ങള്‍ ആണ് കൊച്ചുകേരളത്തിലുണ്ട്. എപ്പോള്‍ എന്തു വാര്‍ത്തയാണ്. അവരെപ്പറ്റി കേള്‍ക്കുക എന്ന ഭീതിയിലാണ് ഇവര്‍ ‍. നാട്ടിലും വീട്ടിലും അവര്‍ക്കു രക്ഷയില്ല. കുട്ടികള്‍ക്ക് നിര്‍ഭയം പഠിക്കാന്‍ പോകാന്‍ പറ്റില്ല. ടോയ്ലെറ്റില്‍ കയറാന്‍ പറ്റില്ല. തുണിയൊന്നു ഉയര്‍ത്തിപ്പോയാല്‍ ...പടങ്ങളായി മാറുകയാണ് ഇപ്പോള്‍. വിസര്‍ജ്ജനപ്രക്രിയപോലും! ഹോട്ടലുകള്‍ വിഭവങ്ങള്‍ക്കൊപ്പം സെക്സും ബില്ലടിച്ച് ഈടാക്കുകയാണ്. ഫൈവ്സറ്റാറും സ്റാറുകളും ഒക്കെ സെക്സ് റാക്കറ്റുകളാണോ എന്നു തിരിച്ചറിയാന്‍ പാടില്ലാത്തവണ്ണം മാറിപ്പോയിരിക്കുന്നു.

ഷീലയും ഒരമ്മയുടെ മകളായിരുന്നു. ഒരമ്മയായിരുന്നു. സ്വന്തം വീട്ടിലാണ് അവര്‍ കഴുത്തറ്റു പിടഞ്ഞത്! അവര്‍ക്കും ബന്ധുക്കളും സഹോദരങ്ങളും സ്വപ്നങ്ങളും അവകാശങ്ങളുമുണ്ടായിരുന്നു. സമ്പത്തിനെ ഓര്‍ത്തു കരയുന്നവര്‍ ഷീലയെക്കുറിച്ചും ഓര്‍ക്കണം. ഒരിറ്റു കണ്ണുനീര്‍ പൊഴിക്കണം. പാപത്തിന്റെ ശമ്പളം മരണമാണെന്ന് ആശ്വസിക്കണം.

പക്ഷേ ഒരു കാര്യം ആരും മറക്കരുത് ;വേലി തന്നെ വിളവെടുക്കരുത്. തിന്നരുത്. വേലികെട്ടിയവനും ഇക്കാര്യം സംഭവ്യമാണെന്ന് കരുതണം. ബാലചന്ദ്രമേനോന്റെ സിനിമയില്‍ ഒരു പോലീസ് ഓഫീസര്‍ പറയുന്ന കാര്യം സത്യമാണഎന്നു തോന്നുന്നു. അപരാധിയാകുന്നവന് പോലീസ് പ്രാരംഭഘട്ടത്തില്‍ നല്‍കുന്ന ദണ്ഡനം മാത്രമേ ഇന്ത്യയിലൊരുവനു ശിക്ഷയായി ലഭിക്കുന്നുള്ളൂ. അല്ലെങ്കില്‍ അവന്‍ തെളിവുകളുടെ അഭാവത്തില്‍ പൊടിയും തട്ടി വെറും കൈയും വീശിപ്പോകുമ്പോള്‍ നിയമം കരഞ്ഞുപോകും!

.....................................................................................................................................................

സാമൂഹ്യപാഠം

സമ്പത്തിനെ ഓര്‍ക്കുന്നവര്‍ ഷീലയോടും ഓര്‍ക്കണം. അവര്‍ മരിച്ചത് പോലീസ്സിന്റെ അടിയേറ്റല്ല; സമ്പത്ത് ....മറിച്ചാണെങ്കില്‍....ഒന്നും പറയാനാവില്ല!

Wednesday, December 3, 2008

സുദര്‍ശനന്‍ സാറിന്റെ സ്വപ്നം!


സുദര്‍ശനന്‍ ഒരു പത്രത്തിന്റെ പ്രാദേശിക ലേഖകനാണ് (ഒരു പ്രാദേശിക ലേഖകന് ലഭിക്കുന്ന വരുമാനത്തെക്കുറിച്ച് ജനങ്ങള്‍ക്ക് അറിയില്ലല്ലോ). പണ്ട് അയാള്‍ ഒരു ട്യൂട്ടോറിയല്‍ കോളേജ് അധ്യാപകനായിരുന്നു (ഒരു ട്യൂട്ടോറിയല്‍ അധ്യാപകന് ലഭിക്കുന്ന വരുമാനത്തെക്കുറിച്ച് ജനങ്ങള്‍ക്ക് അറിയില്ലല്ലോ). പുതിയ വിദ്യാഭ്യാസ പദ്ധതി വന്നതോടെ പത്താം ക്ളാസിന്റെ പ്രാധാന്യവും തോല്‍വി എന്ന ഭീതിയും ഇല്ലാതായി. അതോടെ എസ്.എസ്.എല്‍.സി. സെഷന്‍ ക്ളാസ്സുകളും ഇല്ലാതായി. പത്താം ക്ളാസ് ഏത് പാമരനും ജയിക്കാമെന്നായി. വെറുതെ അങ്ങ് ഇരുന്നുകൊടുത്താല്‍ മതി. ഒരു തരം ട്രെയിന്‍ യാത്ര. ടിക്കറ്റെടുത്ത് കയറിയിരിക്കുക. എത്തേണ്ടിടത്ത് ഇറങ്ങുക. തോല്‍ക്കുന്നവരില്ല. ഗ്രേഡുകാര്‍ മാത്രം - മുന്തിയത്, അതിലും കുറഞ്ഞത്, ഏറ്റവും അറ്റത്ത് ആത്മാവു പോയ ഗ്രേഡുകാര്‍. ഉന്നത വിദ്യാഭ്യാസത്തിന് ഭാഗ്യമില്ലാത്ത നപുംസകങ്ങള്‍. പക്ഷേ അവര്‍ക്കുവേണ്ടി \'സേ\' ഉണ്ട്. അങ്ങനെ സെഷന്‍കാരും ട്യൂട്ടോറിയലും ഇല്ലാതായതോടെ സുദര്‍ശനന്‍ ഈവനിംഗ് കോഴ്സുവഴി ജേര്‍ണലിസം പാസാവുകയും പത്രപ്പരസ്യം വഴി പ്രാദേശിക ലേഖകനാവുകയും ചെയ്തു. എങ്കിലും സാര്‍ എന്നുള്ള സംബോധനകള്‍ എവിടെച്ചെന്നാലും കേള്‍ക്കാം. സാമാന്യം ഭേദപ്പെട്ട ശിഷ്യസമ്പത്തും ഉണ്ട്. വിവാഹിതനാണ്. രണ്ടു കുട്ടികളുമുണ്ട്. മുംബൈ സ്ഫോടനം നടന്ന ദിവസം സുദര്‍ശനന്‍ സാര്‍ ഉറങ്ങിയത് രാത്രി രണ്ടുമണിക്കാണ്. മെല്ലെ അദ്ദേഹം ഒരു സ്വപ്നത്തിലേക്ക് വഴുതിവീണു. മുംബൈ താജിലാണ് സാറിപ്പോള്‍. യൂണിഫോം ഒക്കെ ധരിച്ചിട്ടുണ്ട്. കൈയില്‍ തോക്കും മറ്റ് ആയുധങ്ങളുമുണ്ട്. സാര്‍ താജിലേക്ക് ഇടിച്ചുകയറി. ദാ നില്‍ക്കുന്നു ഒരു ഭീകരന്‍. അയാളുടെ കൈയ്യില്‍ തിര തീര്‍ന്ന ഒരു തോക്കേയുള്ളു. അയാള്‍ സാറിനുനേരെ തോക്കുമായി പാഞ്ഞടുക്കുകയാണ്. അടിച്ചുവീഴ്ത്താനാണ്. സാര്‍ തയ്യാറായി. \'ടാ, നില്‍ക്കവിടെ! ഇത് ലോഡ് ചെയ്ത തോക്കാണ്. കൊന്നുകളയും!\'. ഭീകരന്‍ നിന്നു. കൈകള്‍ രണ്ടും പൊക്കി. ഭീകരനെ സുദര്‍ശനന്‍ സാര്‍ ശ്രദ്ധിച്ചുനോക്കി. പയ്യന്‍ പത്താം ക്ളാസിലെ ഒരു മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥിയുടെ വയസ് വരും! മീശ കരുത്താര്‍ജ്ജിച്ചിട്ടില്ല. സാര്‍ മലയാളം പാഠപുസ്തകത്തിലെ ബഷീറിന്റെ കഥയോര്‍ത്തുപോയി. ഭൂമിയുടെ അവകാശികള്‍! ഒന്നിനേയും കൊല്ലരുത്. എല്ലാവരും ഭൂമിയുടെ അവകാശികളാണ്. പുലിയും പല്ലിയും ഉറുമ്പും ചിതലുമെല്ലാം. സഖാവ് മൂര്‍ക്കനും! ഭീകരനെ നോക്കി സാര്‍ മന്ദഹസിച്ചു. പാവം പയ്യന്‍. ഒന്നുപദേശിച്ചു നോക്കാം. നേരെയാകുമെന്നു തോന്നുന്നു. പക്ഷേ ആദ്യം സുദര്‍ശനന്‍ സാറിന്റെ തനിസ്വഭാവം കാട്ടണം. ക്രുദ്ധനായി സാര്‍ സംസാരം ആരംഭിച്ചു. \'എടാ, ഡാഷ് മോനെ.... നിനക്ക് എന്തിന്റെ സൂക്കേടാ. നിനക്ക് തോന്ന്യവാസം കാട്ടാനുള്ളതാണോ ഈ ഇന്ത്യ? ഈ താജ്? ഈ മുംബൈ? എന്തിനാടാ ജന്മം തുലയ്ക്കുന്നത്? നീ മയക്കുമരുന്ന് കഴിക്കുന്നുണ്ടല്ലേ? എടാ, സുഗതകുമാരിയുടെ ലേഖനം പത്താം ക്ളാസിലുണ്ട്. സമയം കിട്ടുമ്പോള്‍ ഒന്നു വായിച്ചുനോക്കണം. മയക്കുമരുന്നടിച്ചു ജന്മം തുലച്ച ഒരു പതിനെട്ടുകാരന്റെ അവസ്ഥ\'. ഭീകരചെറുക്കന്‍ ഒന്നും പറഞ്ഞില്ല. തലകുനിച്ചു നില്‍ക്കുകയാണ്. അനുസരണയുള്ളവന്‍. സാറിനുതോന്നി. തെറ്റുപറ്റി, വഴിതെറ്റി പാവം. സാറ് പയ്യന്റെ അടുത്തേക്കുചെന്നു. \'എടാ മോനെ, ഇത് പാപമാണ്. നമുക്കൊരാളെ കൊല്ലാന്‍ പറ്റും. കുറെപ്പേരെ കൊല്ലാന്‍ പറ്റും. കുറെ നശിപ്പിക്കാന്‍ പറ്റും. പക്ഷേ അതല്ല നമ്മുടെ കര്‍ത്തവ്യം. നീ നിന്റെ ഭാവി തുലച്ചില്ലേ. മിടുക്കനായി പഠിച്ച് പി.എസ്.സി. ലാസ്റ് ഗ്രേഡിന് അപേക്ഷിച്ച് പരീക്ഷ എഴുതി കാത്തിരിക്കുകയോ മറ്റു ജോലി ചെയ്തു രക്ഷപെടുകയോ ചെയ്യാമായിരുന്നു. എന്തിനാ ഈ പണിക്ക് ഇറങ്ങിയത്. ദേ, ഞാനായിട്ട് നിന്നെയൊന്നും ചെയ്യില്ല. വെറുതെ പ്രശ്നമുണ്ടാക്കരുത്\'. ഭീകരച്ചെറുക്കന്‍ ഒന്നും മിണ്ടുന്നില്ല. സാറിന് ആവേശം കേറി. അവന്‍ ഉപദേശം കേള്‍ക്കുന്നുണ്ട്. \'മോനെ, നിനക്ക് ഈ തെമ്മാടിത്തരത്തിന് ധാരാളം പണം കിട്ടിക്കാണുമല്ലോ. ആ പണമെല്ലാം എവിടെ? നീ ടിവി കണ്ടോ? നിന്റെയൊക്കെ ഭീകരക്കളിയുടെ തത്സമയ പ്രക്ഷേപണത്തിനിടക്ക് ഒരു പരസ്യം കണ്ടു. ഒരുത്തനെ കടലില്‍തട്ടി താഴ്ത്തുന്നതും വളരെ കരുത്തോടെ അയാള്‍ പൊങ്ങിവരുന്നതും നിനക്ക് എന്തോന്നു മനസ്സിലായി. അത് ഇന്‍ഷൂറന്‍സ് പരസ്യമാ. നീ നിന്റെ പണം ഇതുപോലെ ഇന്‍വെസ്റ്മെന്റില്‍ കൊണ്ട് ഇട്. എന്റെ സഹപ്രവര്‍ത്തകന്‍ പോളിസി ഏജന്റാ. നീ ഭീകരനൊന്നുമല്ല. ചുമ്മാതെ ഓരോരുത്തര് പറഞ്ഞ് പറഞ്ഞ് കുറ്റപ്പെടുത്തുന്നതാ. നീ ഇനി ഇങ്ങനെയൊന്നും ചെയ്യരുത് കേട്ടോ\'. സാറ് ഭീകരച്ചെറുക്കന്റെ തോളത്തുതട്ടി. അവന്‍ \'ഒന്നിന്\' പോകണമെന്ന് ആംഗ്യം കാട്ടി. സാറ് സ്നേഹത്തോടെ പുഞ്ചിരിയോടെ അതിനനുവദിച്ചു. \'പൊയ്ക്കളയരുത്. ചെക്കന്‍ ജനാലവഴി പുറത്തേക്കു ചാടി. \'നിന്നെ പിന്നെ കണ്ടോളാം. ഇന്ത്യന്‍ നായെ എന്ന് ഇംഗ്ളീഷില്‍ പറഞ്ഞുകൊണ്ട്. സാര്‍ ചുറ്റുംനോക്കി. ആരും കേട്ടില്ല. സുദര്‍ശനന്‍ സാറിന്റെ പടം പത്രത്തില്‍ വന്നു. ടിവിയില്‍ വന്നു. സാറിന് അനുമോദനങ്ങളുടെ പ്രവാഹമായിരുന്നു. ഭീകരനെ ഉപദേശിച്ചു നേരെയാക്കുന്നുവെന്ന് പുതിയ ഭീകരകഥ. താന്‍ വാര്‍ത്തയെഴുതികൊടുക്കുന്ന പത്രവും ഒന്നാം പേജില്‍ വാര്‍ത്ത നല്‍കി. രാഷ്ട്രീയ പാര്‍ട്ടികള്‍ സാറിനുവേണ്ടി അനുമോദനയോഗങ്ങള്‍ നടത്തുന്നു. സ്വീകരണങ്ങള്‍, നോട്ടുമാലകള്‍, മാലകള്‍.... ഒടുവില്‍ അതാ വരുന്നു ഒരു സര്‍പ്രൈസ് ഓഫര്‍. ഭീകരതയെ നേരിട്ട സാറിന്റെ ധൈര്യവും ബുദ്ധിയും ഉപദേശപാടവവും പരിഗണിച്ച് അദ്ദേഹത്തിനെ കേന്ദ്രമന്ത്രി സഭയില്‍ ആഭ്യന്തരമന്ത്രിയാക്കി പ്രധാനമന്ത്രി നിയമിച്ചിരിക്കുന്നു എന്ന് വാര്‍ത്ത! ഫ്ളാഷ് ന്യൂസുകള്‍. സാര്‍ പുളകമണിഞ്ഞുനില്‍ക്കുന്നു. ന്യൂഡല്‍ഹിയില്‍ സത്യപ്രതിജ്ഞാ ചടങ്ങ്. \'ദേ, പാലു വാങ്ങാന്‍ പോകുന്നില്ലേ. സമയം ഏഴര കഴിഞ്ഞു\'. ഭാര്യ വിളിച്ചപ്പോഴാണ് സാറുണര്‍ന്നത്. \'എടീ, ഞാനൊരു സ്വപ്നം കണ്ടു....\' \'ഭീകരനെ കൊന്നു എന്നായിരിക്കും\'. ഭാര്യ കളിയാക്കി. \'ഇവളിതെങ്ങനെ അറിഞ്ഞു\'. സാറ് മിഴിച്ചിരുന്നു.

സാമൂഹ്യപാഠം: സ്വപ്നം ചിലര്‍ക്ക് ശരിയായി വന്നേക്കാം. സ്വപ്നംകൊണ്ടും രാജിയും ഉപദേശവുംകൊണ്ട് ഭീകരര്‍ തോല്‍ക്കുമോ? തോക്കു വേണ്ടെന്നു വയ്ക്കുമോ?

പീഡനകലയില്‍ ബാല്യങ്ങളും തിളങ്ങുന്നു


ഒരു കഥ കേട്ടിട്ടുണ്ട്? പണ്ടത്തെ സ്കൂള്‍ കഥയാണ്. സ്കൂളില്‍ ഇന്റര്‍വെല്‍ സമയത്ത് കുട്ടികള്‍ മൂത്രമൊഴിക്കാന്‍ മൈതാനത്തേക്ക് പോകും. ആണ്‍കുട്ടികള്‍ സ്വന്തമായി വെളിമ്പ്രദേശത്ത് അത് സാധിക്കും. ചിലര്‍ മൂത്രം കൊണ്ടു നദി വെട്ടി വെയ്ക്കും. ചിലര്‍ സ്വന്തം പേര് മരത്തിലോ മതിലിലോ എഴുതും. ചിലര്‍ മൂത്രം വളരെ ദൂരം പായിക്കുന്ന മത്സരം നടത്തും. അങ്ങനെ ഒഴിവു സമയം അവര്‍ വളരെയധികം ആനന്ദകരമാക്കുമായിരുന്നു. കഥ അതല്ല. ഒരു സ്കൂളില്‍ ഒരു മിടുക്കനുണ്ടായിരുന്നു. അവന്റെ വിദ്യയും സന്തോഷവും ഈവക ഐറ്റങ്ങള്‍ക്കല്ലായിരുന്നു. അവന്‍ മൂത്രം മറ്റു കുട്ടികളുടെ മേല്‍ ചിതറിവീഴ്ത്തുക എന്ന വിരുതാണ് കാട്ടുക. ഒറ്റ വീശല്‍കൊണ്ടു മൂന്നാലുകുട്ടികളുടെ തല മുതല്‍ പാദം വരെ ഈ വികൃതി മൂത്രാഭിഷേകം ചെയ്തിരുന്നു. കുട്ടികള്‍ പലപ്പോഴും അധ്യാപകരോടു പരാതി പറഞ്ഞിരുന്നു. പലപ്പോഴും അവന് ശിക്ഷ ലഭിച്ചിരുന്നു. പക്ഷേ, പയ്യന്‍ ജന്മായത്തമായി കിട്ടിയ കലാവാസന വിട്ടുകളഞ്ഞില്ല. ഒടുവില്‍ പ്രധാനാധ്യാപകന്‍ ഇടപെട്ടു. പയ്യനെ ക്ളാസില്‍നിന്നിറക്കിവിട്ടു. \"നീ നിന്റെ അച്ഛനെ വിളിച്ചുകൊണ്ടുവാ. എന്നിട്ടു ക്ളാസില്‍ കയറിയാല്‍ മതി\'\'. പയ്യന്‍ കരഞ്ഞുകൊണ്ടു വീട്ടിലേക്ക് പോയി. പിറ്റേന്ന് രാവിലെ പ്രധാനാധ്യാപകന്‍ സ്കൂള്‍ വരാന്തയില്‍ നില്‍ക്കുകയാണ്. ഒരു വികൃതി പയ്യന്‍ വന്നു. \"സാറെ, ചാച്ചന്‍ വരുന്നുണ്ട്\'\'. \"വരട്ടെ, നിന്റെ അഹങ്കാരം അവരൊന്നറിയട്ടെ\'\'. സാറ് വെറുതെ റോഡിലേക്ക് നോക്കി. അതാ വരുന്നു പയ്യന്റെ അച്ചന്‍. സാറ് സൂക്ഷിച്ചുനോക്കി. മുണ്ടും ഉടുപ്പും തലേക്കെട്ടും ധരിച്ച ഒരുത്തന്‍ റോഡിലൂടെ നടന്നുവരുന്നു. സാറ് സൂക്ഷിച്ചുനോക്കി. അദ്ദേഹം ഞെട്ടിപ്പോയി. അയാള്‍ റോഡിലൂടെ നടന്നുകൊണ്ടു മൂത്രമൊഴിച്ചു വരികയാണ്! സാറ് ഒന്നുകൂടി സൂക്ഷിച്ചുനോക്കി. അന്ധാളിച്ചുപോയി. ഒട്ടുനേരം ഒന്നുംമിണ്ടാന്‍ വയ്യാതെ നിന്നു. പിന്നെ ചെക്കന്റെ തോളില്‍ തട്ടിക്കൊണ്ടു പറഞ്ഞു. നീ ക്ളാസില്‍ കയറിക്കോ. ഒപ്പം നിന്റെ അച്ഛനോടു ചെന്നു പറഞ്ഞേക്ക് ഇനിയിങ്ങോട്ടു വരണ്ടാന്ന്\'\'. സാറ് വേഗം സ്ഥലം വിട്ടു. റോഡിലൂടെ നടന്നു മൂത്രമൊഴിക്കുന്ന തന്തയുടെ മകന്‍ പിള്ളാരുടെ മേലെ മൂത്രമൊഴിക്കുന്നത് \"ജീനി\'\'ന്റെ പ്രത്യേകത തന്നെ. കള്ളിപ്പശുവിന്റെ മോള് പുള്ളിക്കിടാവെന്നല്ലേ. ഈ കഥ ഇപ്പോള്‍ അവതരിപ്പിച്ചതിനു പിന്നില്‍ ഒരു സംഭവമുണ്ട്. കഴിഞ്ഞ ദിവസങ്ങളിലെ ഒരു പ്രധാന വാര്‍ത്തയാണിതിന് ആധാരം. ആറാം ക്ളാസുകാരിയായ വിദ്യാര്‍ത്ഥിനിയെ എട്ടാം ക്ളാസുകാരായ മൂന്ന് ആണ്‍കട്ടികള്‍ പീഡിപ്പിച്ചു. ഇതൊരു ബാലവീരഗാഥയായി ആദ്യം തോന്നി. പിന്നീടാണ് അതിലെ നടുക്കം ഉണ്ടാക്കുന്ന ചില വസ്തുതകള്‍ ഓര്‍ത്തത്. പതിനൊന്നു വയസുകാരിയാണ് വിദ്യാര്‍ത്ഥിനി. പതിമൂന്നു വയസുകാരാണ് പീഡന വീരന്മാര്‍. നമ്മുടെ സമൂഹത്തിന്റെ അധഃപതനം ഏതു നില വരെ എത്തിയെന്നു ഇനി ആലോചിച്ച് സമയം കളയാനില്ല. പല പീഡനക്കേസുകളിലും രക്ഷിതാക്കളാണു പ്രതികള്‍. മുതിര്‍ന്നവരാണ് ആറു വയസുകാരികളേയും 14കാരികളേയും പീഡിപ്പിക്കുന്നത്. അത്തരം വാര്‍ത്തകളില്ലാതെ ദിനപ്പത്രം ഒരു ദിവസംപോലുമില്ല! ചാനല്‍ റിപ്പോര്‍ട്ടുകളുമില്ല! കണ്ടും കേട്ടും പഠിക്കുന്ന കുട്ടികള്‍ അതാവര്‍ത്തിക്കുന്നു. ആശാനൊന്നു പിഴച്ചാല്‍.... ഓരോ അച്ഛനും ഓരോ ആശാന്‍ കൂടിയാണ്. ഒരു കുട്ടിയുടെ അച്ഛന്‍ മാത്രമല്ല, അയാള്‍ ഒരു സമൂഹത്തിലെ മുഴുവന്‍ കുട്ടികളുടെ മാതൃകാ ഗുരു കൂടിയാണ്. അയാളാണ് ആറു വയസുകാരിയെ അറുപതാം വയസില്‍ പീഡിപ്പിച്ചുകൊല്ലുന്നത്. സ്വന്തം മകളെ മാനഭംഗപ്പെടുത്തി ഒരു തവണയല്ല, നിരവധി തവണയാണ് കൊല്ലുന്നത്, ഗര്‍ഭിണിയാക്കുന്നത്. മറ്റുള്ളവര്‍ക്കു വില്‍ക്കാനും കാശുണ്ടാക്കാനും തയാറാകുന്നത്. മാതാവും ഒരു ഗുരുവാണ്. ഒരു സ്ത്രീ; ഒരു അമ്മ അവരൊരു സമൂഹത്തിന്റെ മുഴുന്‍ ഗുരുവാണ്. അവരാണ് പതിമൂന്നുകാരിയെ വില്‍ക്കാന്‍ കൊണ്ടുനടന്ന് പിന്നീടു കൊലപ്പെടുത്തിയത്. സിനിമയുടെ പേരുപറഞ്ഞ് അവളെ വിറ്റ് ആടയാഭരണങ്ങളും അന്തസും അവള്‍ക്കു നേടിക്കൊടുക്കുന്നത്. ഇത്തരം ഒരു സമൂഹത്തില്‍ ഇങ്ങനെയുള്ള സന്തതികളല്ലേ ഉണ്ടാകൂ. ഇങ്ങനെയുള്ള ബാല്യങ്ങളല്ലേ ഉണ്ടാകൂ. തെങ്ങില്‍നിന്ന് തേങ്ങയല്ലാതെ മറ്റെന്തു കിട്ടാന്‍? ഒരു നീതിസാരവാക്യം ഓര്‍ക്കുന്നു. \"അച്ഛനെ കൊല്ലണം, അമ്മയ്ക്കൊന്നും കൊടുക്കരുത്, ഭാര്യക്കെല്ലാം കൊടുക്കണം\'\'എന്ന്. അച്ഛനെ കൊല്ലുക എന്നത് ശാരീരികമായല്ല. ബുദ്ധിയേയും അച്ഛന്റെ പ്രതാപ പ്രഭാവത്തേയുമാണ് മക്കള്‍ ജയിക്കേണ്ടത്. മിടുക്കനായ അച്ഛന്റെ അതിമിടുക്കനായ മകന്‍. മറ്റുള്ളത് അവിടെ നില്‍ക്കട്ടെ. അച്ഛന്റെ പ്രവൃത്തികളെയും വിജയങ്ങളെയും വെല്ലുക എന്ന അര്‍ത്ഥത്തിലാണ് അച്ഛനെ കൊല്ലുക എന്ന് വിവക്ഷിക്കുന്നത്. എന്നാല്‍ അത് ഇന്ന് ശരിക്കും വൃഥാവിലാകുകയാണ്. അച്ഛന്മാരെ ശരിക്കും കൊല്ലുകയാണ് മക്കള്‍. അച്ഛന്മാരുടെ പേരിനുമീതെ വളരുകയാണ് എല്ലാ അര്‍ത്ഥത്തിലും മക്കള്‍. മുട്ടയില്‍ നിന്നു വിരിയുംമുമ്പേ മഹാപാപികളായി, ആഭാസന്മാരായി മാറുകയാണ് ബാലന്മാര്‍! ഇപ്പോള്‍ നടന്ന ഈ പീഡനം ഒരു ബാലവീരഗാഥയായി എഴുതാമോ? ഇനിയെങ്കിലും കുട്ടികളെ നോക്കി രക്ഷിതാക്കള്‍ നടക്കണം - മുതിര്‍ന്നവര്‍ നടക്കണം. അല്ലെങ്കില്‍ അച്ഛനെ കൊല്ലുന്ന മക്കള്‍ പിറക്കും. പിന്നെ കരഞ്ഞിട്ടു കാര്യമില്ല.

സാമൂഹ്യപാഠം : മുമ്പേ ഗമിക്കുന്ന ഗോവു തന്റെ പിമ്പേ ഗമിക്കും ബഹുഗോക്കളെല്ലാം. അഭിമന്യുവിനെ ഓര്‍ത്ത് പാര്‍ത്ഥന് അഭിമാനിക്കാം; ധൃതരാഷ്ട്രര്‍ക്കോ?

Saturday, November 29, 2008

നമ്മുടെ 'റോ' എന്തിയേ ചാമി...?എപ്പടി ആരോഗ്യം? ഇപ്പടിയാ...?

മുംബൈ സംഭവം ഒരു കാര്യം തെളിയിക്കുന്നു. ഇന്ത്യന്‍ ഇന്റലിജന്‍സ് ബഹുത് ബഹദൂരമാണെന്ന്. കാരണം അവര്‍ പറഞ്ഞു തീവ്രവാദികളാണ് ആക്രമണം നടത്തിയത്, തോക്കും ഗ്രനേഡും മറ്റും അവരുടെ കൈയ്യിലുണ്ടായിരുന്നു. അവര്‍ വന്ന വഴി ഞങ്ങളു കണ്ടു പിടിച്ചേ.... കടലുവഴി... കടലുവഴി... മിടുക്കന്മാര്‍...! ഒരു രാജ്യം മുഴുവന്‍ നടുങ്ങി ഭീകരാക്രമണം. നമ്മുടെ സമ്പത്ത്ഘടനയെ വന്‍തോതില്‍ ബാധിക്കുന്നതാണ് ഈ ആക്രമണം. ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനമാണ് മുംബൈ. അവിടെ കൊല്ലപ്പെട്ടവരുടെ സ്ഥാനവും മറുപടിയും ബിസിനസും ശ്രദ്ധിച്ചുനോക്കിയാല്‍ മതി എന്തിനാണ് ഈ ആക്രമണം ഉന്നം വയ്ക്കുന്ന അസൂയ നിറഞ്ഞ അയല്‍ രാജ്യത്തിന്റെ പാപ്പരത്തം മനസ്സിലാക്കുവാന്‍. ഇന്റലിജന്‍സ് മിടുക്കന്മാരോട് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചിരിക്കാം. ഇതിന് പിന്നില്‍ ആരാണ്? പാകിസ്ഥാനാണോ? \"പിന്നല്ലിയോ....\'\' പാകിസ്ഥാനുണ്ടോ? \"ഉണ്ട്\'\' \"അല്‍ ഖ്വയ്ദ ഉണ്ടാവുമോ?\'\' \"പിന്നല്ലിയോ....\'\' \"എപ്പോഴാണ് ഇത് ഭീകരാക്രമണമാണെന്ന് അറിഞ്ഞത്\'\' അത് രാവിലെ ടിവി വച്ചപ്പോഴാണ്. അപ്പോഴേ ഞങ്ങള്‍ പറഞ്ഞു ഭീകരന്മാരാണെന്ന്. \"ബഹദൂര്‍! സാര്‍....ബഹദൂര്‍!\'\' നമ്മുടെ മന്ത്രിമാരും നേതാക്കന്മാരും പറഞ്ഞതുകേട്ടില്ലേ. \"അവസാനം വിജയം സൈന്യത്തിന് തന്നെ\'\' രാജ്യരക്ഷാ പ്രതിരോധന്‍ ആന്റണി സാര്‍! എന്തൊരു നിരീക്ഷണം. മഹാരാഷ്ട്ര മുഖ്യമന്ത്രിയാണ് ആദ്യം പറഞ്ഞത്. \"ഭീകരര്‍ കടലു വഴിയാണ് വന്നത്\'\'. ഉടനെ കോസ്റ് ഗാര്‍ഡ് \"ങ്ഹാ എന്നാല്‍ അവന്മാരെ പിടിച്ചിട്ടുതന്നെ കാര്യം\'\'. മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി പറഞ്ഞു. \"ഇത് പാക്കിസ്ഥാന്റെ പ്രവര്‍ത്തിയാണ്.\'\' മിടുക്കന്‍! മാധ്യമങ്ങള്‍ തത്സമയം കാഴ്ചകള്‍ സംപ്രേഷണം ചെയ്തു. ഒരു ജനതയുടെ ആത്മാവിഷ്കാരം ന്യൂസിനുവേണ്ടി മാറ്റിവച്ചിരിക്കുന്ന ചാനല്‍ പറയുന്നതുകേട്ടപ്പോള്‍ കെട്ടിപ്പിടിച്ച് ഒരു ഉമ്മ കൊടുക്കാന്‍ തോന്നി. \"ഹലോ, കേള്‍ക്കാമോ കിട്ടേട്ടാ, അവിടെ എന്തൊക്കെയാണ് നടക്കുന്നത്\'\' \"ഹലോ, കേള്‍ക്കാം അമ്മിണി. ഇവിടെ വലിയ വെടിയൊച്ചയും തീയും പുകയുമുണ്ട്. സൈന്യവും പോലീസും കമാന്‍ഡോയും ഉണ്ട്. അവര്‍ ഓരോ സമയത്തും ഓരോ വാര്‍ത്തയാണ് തരുന്നത്. നമുക്ക് വലിയ പണിയാ. കൊടുത്ത വാര്‍ത്ത വീണ്ടും തിരുത്തി കൊടുക്കേണ്ടിവരുന്നു. ഒന്നും വ്യക്തമായി പറയാന്‍ സൈന്യം തയ്യാറാവുന്നില്ല അമ്മിണി\'\'. \"ഹലോ കിട്ടേട്ടാ, ഈ ആക്രമണത്തിനു പിന്നില്‍ ആരാണെന്നൂഹിക്കാമോ?\'\' \"ഇത് ഭീകരാക്രമണമാണോ എന്നു പറയാറായിട്ടില്ല. പാകിസ്ഥാനോ മറ്റു മുസ്ളിം തീവ്രവാദികളോ എന്നും പറയാന്‍ പറ്റുന്നില്ല. പിന്നെ കൊല്ലപ്പെട്ട രണ്ടു പോലീസ് ഓഫീസര്‍മാര്‍ മലെഗാവ് കേസ് അന്വേഷിക്കുന്നവരാണ്. അതുകൊണ്ട് ഇത് ബി.ജെ.പി.യും സംഘപരിവാറും കൂടി കേസ് അന്വേഷണം അട്ടിമറിക്കാന്‍ തട്ടിക്കൂട്ടുകയാണ്. ബി.ജെ.പി.യുടെ ഭീകരവിരുദ്ധ കപടമുഖമാണ് പുറത്തുവരുന്നത് അമ്മിണി...\'\'. \"നന്ദി കിട്ടേട്ടാ ഇനിയും വിളിക്കാം\'\'. മുംബൈയില്‍ ടിവി സംപ്രേഷണം നിരോധിച്ചു. എന്തു പറയുവാന്‍ അമ്മയെ തല്ലിയാലും പക്ഷക്കാര്‍ രണ്ടുണ്ട്. ക്ഷീരമുള്ളോരകിടിന്‍ ചുവട്ടിലും.... മറ്റൊരു പ്രധാനകാരണം മുംബൈയിലെ തീവ്രവാദി ആക്രമണത്തിനിടയ്ക്കുവന്ന മറ്റൊരു വലിയ വാര്‍ത്തയാണ്. ട്വന്റി 20 ക്രിക്കറ്റ് അനിശ്ചിതത്വത്തില്‍. ഇംഗ്ളണ്ട്-ഇന്ത്യാ ടെസ്റ് വേണ്ടെന്നു വയ്ക്കുന്നു. എലിക്കു പ്രാണവേദന പൂച്ചയ്ക്കു വീഡിയോ ഗെയിംസ്! ഇവര്‍ക്കൊക്കെ എന്തു സാമൂഹ്യ ബോധമാണുള്ളത്. എന്തു രാജ്യവികാരമാണുള്ളത്. ജീവന്‍ പണയം വച്ച് ഊണും ഉറക്കവുമില്ലാതെ മരണമുഖത്തില്‍നില്‍ക്കുന്ന സേനാംഗങ്ങളുടെ പ്രയാസവും വ്യഗ്രതയും എന്താണെന്നു അറിഞ്ഞുകൂടേ. അല്ലെങ്കില്‍ അതിനുള്ള മനുഷ്യത്വവും ദയയുമില്ലേ? എതിരാളിയുടെ തോക്കിനും ബോംബിനും മുന്നില്‍ ജീവന്‍ പണയപ്പെടുത്തി നില്‍ക്കുന്ന സേനയുടെ അവസ്ഥയെക്കുറിച്ച് ആരും ഓര്‍ക്കുന്നുപോലുമില്ല.

ഭീകരര്‍ താജിലും മറ്റും വന്നത് ഒരു രാത്രികൊണ്ടല്ല. അവര്‍ ആസൂത്രിതമായി സ്ഫോടകവസ്തുക്കളും ആയുധങ്ങളും ശേഖരിച്ചുവച്ചുവത്രേ. അതറിയാന്‍ ഇവിടുത്തെ ഒരു അന്വേഷണാത്മക മാധ്യമപ്രവര്‍ത്തകനും കഴിഞ്ഞില്ല. രഹസ്യാന്വേഷണ \'കോപ്പന്‍ഹേഗ\'ന്മാര്‍ക്കും കഴിഞ്ഞില്ല. നമ്മുടെ \'റോ\' എന്തിയേ ചാമി? എപ്പടി ആരോഗ്യം? \'അപ്പനേ അപ്പിക്കു സുഖമൊക്കെ അല്ലേ!\' ഇന്റലിജന്‍സ് അപ്പിമാരേ ബൂസ്റ് വാങ്ങി കുടിച്ചോണം. കാരണം സച്ചിനും മറ്റും അതാ കരുത്ത്. ഒരു പക്ഷേ നമ്മുടെ സര്‍ക്കാര്‍ അവര്‍ക്കത് വാങ്ങിക്കൊടുത്തിട്ടില്ലായിരിക്കും. \'ഛെ..! ഈ കുട്ടികളെ ഇങ്ങനെ ക്ഷീണിപ്പിക്കാമോ? ഇന്ത്യന്‍ രഹസ്യാന്വേഷണക്കാര്‍ യുക്തിയുള്ളവരാണ്. അവര്‍ രഹസ്യമേ അന്വേഷിക്കുകയുള്ളൂ. ഭീകരാക്രമണം ഒരു രഹസ്യമല്ല. ലോകമൊട്ടാകെ അറിയുന്നതല്ല. മധ്യപ്രദേശിലും മറ്റും വോട്ട് ആര്‍ക്ക് ലഭിക്കും എന്ന രഹസ്യം അന്വേഷിക്കുമ്പോഴാ.... ഒരു ലഷ്കറെയും... തൊയ്ബയും.... തോഷിബാ ആനന്ദും.. പ്ഫൂ....! റോയും ഐ.ബിയും മറ്റും ധ്യാനത്തിലാണ്. ആര്‍ഷഭാരതമല്ലേ. മൌനവും കണ്ടെത്തലും വഴിയേ വരും! മുംബൈ സംഭവം ഒരു സൂചനയാണ്. ഡല്‍ഹിയില്‍ മുമ്പു മുളച്ചതാണ്. മതവികാരവും ചെയ്തിയുടെ അന്തസ്സും കേട്ട് വോട്ടിനേയും ഭയന്ന് മാറിയ അധികാരികള്‍ ഇതെങ്ങനെ കാണും. നമുക്കെന്തായാലും നഷ്ടം നഷ്ടം തന്നെ. നമ്മുടെ സൈനീകരില്‍ മിടുക്കന്മാര്‍, ദേശാഭിമാനികള്‍ കൊല്ലപ്പെട്ടു! രാജ്യം അവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുന്നു. മരിച്ചവരുടെ കുടുംബങ്ങള്‍ക്കെല്ലാം സര്‍ക്കാരും വ്യക്തികളും സംഘടനകളും ലക്ഷങ്ങള്‍ നല്‍കുന്നു. ഈ പോരാട്ടത്തില്‍ പങ്കെടുത്ത സൈനീകര്‍ക്കെല്ലാം പാരിതോഷികങ്ങള്‍ നല്‍കണം. ഇത്തരം പ്രശ്നങ്ങളില്‍ ചാനലുകള്‍ കുറെക്കൂടി ദേശീയതയും മാന്യതയും കാട്ടണം. \"ഹലോ, കിട്ടേട്ടാ എത്ര മലയാളികള്‍ മരിച്ചു? മലയാളികള്‍ എല്ലാം മരിച്ചോ?\'\' എന്നു കൂടെക്കൂടെ ചോദിക്കുന്നതു നല്ലതാണ്. മുംബൈയിലാണെങ്കിലും എവിടെയാണെങ്കിലും ഇന്ത്യാക്കാരാണെന്നു ചിന്തിക്കുക. ഒരു മാധ്യമവും ഇത്തരം ദേശീയ പ്രതിസന്ധികളെ വ്യാപാരനിഷ്ഠമായ ജനസ്നേഹം കാട്ടരുത്.
സാമൂഹ്യപാഠം: റോയും ഐബിയും ഉറങ്ങുകയാണ്. ഭീകരവാദികള്‍ക്ക് ഉറങ്ങാനേ നേരമില്ല! എന്നും കാവലിരിക്കും നമ്മുടെ വീട്ടില്‍ നായെ...നല്ലതു നീ തന്നെ...
അനില്‍ പെണ്ണുക്കര

Wednesday, November 26, 2008

ഈ പുണ്യപുരാണ കഥ സ്പോണ്‍സര്‍ ചെയ്യുന്നത്


നാമജപം നാമമാത്രമായി കഴിച്ചുകൂട്ടി അത്താഴവും നേരത്തെ ഉണ്ട് പാറുവമ്മ തയ്യാറായി ഇരിക്കുന്നു. മരുമക്കളും കൊച്ചുമക്കളും പരസ്പരം മുറുമുറുപ്പില്ലാതെ സ്വീകരണമുറിയില്‍ ഒന്നിച്ചിരിക്കുന്ന സന്ദര്‍ഭം കുറച്ചേയുള്ളൂ. ചാനലുകളില്‍ പ്രത്യക്ഷമാകുന്ന പുണ്യപുരാണ സീരിയല്‍ മുഹൂര്‍ത്തം. സമയം സമാഗതമായി.... സ്പോണ്‍സേര്‍ഡ് പ്രോഗ്രാം ഹിന്ദു പുരാണം അതുകഴിഞ്ഞ് ക്രിസ്തീയ പുരാണം ഇതെല്ലാം മതമൈത്രിയോടെ പാറുവമ്മയും മരുമകളും കൊച്ചുമക്കളും കാണും. ഇടയ്ക്കിടയ്ക്ക് പാറുവമ്മയുടെ നാരായണ നാരായണ... അമ്മേ ദേവീ.... എന്നുമുള്ള ജപാക്ഷരങ്ങളേ ഉയരാറുള്ളൂ. അതാ ആ മുഹൂര്‍ത്തമായി. ഏവരും തയാര്‍! ദേവിയും സഖിമാരും ചെറുസല്ലാപങ്ങളുമായി സ്ക്രീനില്‍ പ്രത്യക്ഷപ്പെട്ടു. ദേവിമാര്‍ക്ക് ഇത്രയും ധാര്‍ഷ്ട്യമുണ്ടോന്നു ചിലപ്പോള്‍ തോന്നിപ്പോകും. ഒന്നോ രണ്ടോ ഡയലോഗുകള്‍ ദേവിയും സഖിമാരും പറഞ്ഞുകാണും. ഉടന്‍തന്നെ പരസ്യം പ്രത്യക്ഷപ്പെട്ടു. ഈ പരിപാടി നിങ്ങള്‍ക്കായി അവതരിപ്പിക്കുന്നത്....നാപ്ക്കിന്‍. 14കാരി പെണ്‍കൊച്ച് ഓടുന്നു...ചാടുന്നു...നാണിക്കുന്നു.. ഒടുവില്‍ കുട്ടിയുടെ അമ്മയും പ്രത്യക്ഷപ്പെടുന്നു. പിന്നെയും നാപ്ക്കിന്റെ പേരും പരസ്യവും. അതുകഴിഞ്ഞ് ദേവി പ്രത്യക്ഷപ്പെടുന്നു. \'ദേവി അവിടുത്തെ ആഗ്രഹം സാധിക്കുമെന്നു തോന്നുന്നില്ല. അച്ഛനമ്മമാര്‍ അവിടേക്കു സ്വയംവരം നിശ്ചയിച്ചിരിക്കുന്നു...\' സീരിയല്‍ തുടരുന്നു. അടുത്തത് മഹാഭാരത കഥ പാറുവമ്മ കൃഷ്ണഗീതം തുടങ്ങി. ഗാന്ധാരിയും ധൃതരാഷ്ട്രരുമാണ് രംഗത്ത്. കുറെ ഡയലോഗുകള്‍ കഴിഞ്ഞു. വരുന്നു ഒരു കോണ്‍ഡത്തിന്റെ പരസ്യം. ഒരു മാന്യന്‍ ഗമയോടെ വന്ന് കടയില്‍നിന്നും വാങ്ങിക്കൊണ്ടു പോകുന്നു. ഒരു മക്കുണ്ണാദമന്‍ കടയില്‍നിന്നു വിളറി. സംഗതിക്കുവേണ്ടി ഗദ്ഗദപ്പെടുന്നു. വീണ്ടും മഹാഭാരത കഥ തുടരുന്നു. തുടര്‍ന്ന് ദുര്യോധന സദസ്. പാഞ്ചാലി അപമാനിക്കപ്പെടുന്ന രംഗം. അട്ടഹാസങ്ങള്‍. കഥ തുടരുന്നു. പാഞ്ചാലി വിലാപങ്ങള്‍. ഇടവേള. വീണ്ടും ഇടവേള. അടിവസ്ത്രങ്ങളുടെ പരസ്യങ്ങളുടെ ഒരു നിര തന്നെ ഉടന്‍ വരുന്നു. സ്പോണ്‍സര്‍മാരുടെ ഇതിഹാസ താല്പര്യം കഴിഞ്ഞു. വീണ്ടും കഥ തുടരുന്നു. അടുത്തത് ക്രിസ്ത്യന്‍ കഥയാണ്. കുരിശും പുരോഹിതന്മാരും മറ്റും മറഞ്ഞു. ശീര്‍ഷക ഗാനം നിറഞ്ഞു. മലകള്‍, ഇടയന്മാര്‍ ബൈബിളിലെ അന്തരീക്ഷം, പുല്‍ക്കൂട്. ഉണ്ണിയേശുവിന്റെ ജനനമാണ്. ശിശുവിന്റെ രോദനം. ഇടവേള... വീണ്ടും പരസ്യം. അപ്രതീക്ഷിത ഗര്‍ഭധാരണത്തില്‍നിന്നും മോചനം. എഴുപത്തിരണ്ടു മണിക്കൂറിനുള്ളില്‍ ഒരെണ്ണം കഴിക്കൂ. ഗര്‍ഭധാരണം ഒഴിവാക്കാം. ക്രിസ്തുവിന്റെ ത്യാഗസ്മരണയും സ്നേഹസ്പര്‍ശനവും സ്പോണ്‍സര്‍ തന്നെ നിര്‍വഹിച്ചു കഴിഞ്ഞു. കഥ തുടരുന്നു. മലയാളത്തിലെ ചാനലുകളില്‍ ഇന്ന് മത്സരിച്ചുള്ള പുരാണ കഥാകഥനം നടക്കുകയാണ്. ഹിന്ദുക്കളുടെ പുരാണ ഇതിഹാസങ്ങള്‍ വേണ്ട മസാലകള്‍ ചേര്‍ത്ത് മാദക സിനിമാ നടിമാരുടെയും വില്ലന്‍ നടന്മാരുടെയും ഉടയാത്ത തൈരുപോലെയുള്ള മുഖങ്ങളിലൂടെ പുനരവതരിപ്പിക്കുന്നു. ഒപ്പം ചെലവുകാശിനും ലാഭത്തിനുംവേണ്ടി പരസ്യങ്ങളും. പരസ്യങ്ങളോ? അതാണ് നാം കണ്ടത്. മാലാഖമാരും ദേവിയും ദേവനും പ്രവാചകന്മാരും രംഗത്തുവരുമ്പോഴും ചിരിക്കുമ്പോഴും കരയുമ്പോഴും ശപിക്കുമ്പോഴും അല്ലെങ്കില്‍ നാടകീയ മുഹൂര്‍ത്തങ്ങളുണ്ടാകുമ്പോഴും പരസ്യങ്ങള്‍ കടന്നുവരുന്നു. പരസ്യങ്ങളാകട്ടെ ആധുനിക മനുഷ്യന്റെ ലൌകിക സുഖങ്ങള്‍ക്കും ശാരീരിക സുഖങ്ങള്‍ക്കും ഉതകുന്ന ഉല്പന്നങ്ങള്‍ മാത്രം. ഗര്‍ഭനിരോധന മാര്‍ഗ്ഗങ്ങളുടെയും ഗുളികകളുടെയും അടിവസ്ത്രങ്ങളുടെയും ടൂത്ത് പേസ്റുകളുടെയും മറ്റും പരസ്യങ്ങള്‍. അതുമല്ലെങ്കില്‍ ചാനലുകള്‍ പ്രക്ഷേപണം ചെയ്യുന്ന സീരിയലുകളിലെ മൂരി ശൃംഗാരങ്ങളും അധമ ചിന്തകളും ഗൂഢാലോചനകളും പ്രകടമാക്കുന്ന രംഗങ്ങളുടെ ട്രെയിലര്‍ ഷോകള്‍. ഇതെന്തു പുണ്യപുരാണം. ഇതിലെവിടെയാണ് ഭക്തി? ജനലക്ഷങ്ങളുടെ വിശ്വാസം ചൂഷണം ചെയ്ത് കീശ വീര്‍പ്പിക്കുകയാണ് ഇക്കൂട്ടര്‍. ഇവിടെ ഭക്തിയുണ്ടോ? മത്സരിക്കുന്ന ചാനലുകള്‍ ഇത്തരം സീരിയലുകള്‍ പ്രക്ഷേപണം ചെയ്യുന്നത് പ്രേക്ഷകരെ വലയിട്ടു പിടിക്കുവാനാണ്. അവരുടെ റേറ്റിംഗ് നിരക്കുകൂട്ടി പരസ്യങ്ങള്‍ പിടിക്കുവാനാണ്. പാവം പാറുവമ്മമാരും ത്രേസ്യാമ്മമാരും സമയം കളഞ്ഞുകുളിക്കുന്നു. ചാനലുകള്‍ പുരാണേതിഹാസങ്ങള്‍ വില്‍ക്കുന്നു. ബൈബിള്‍ വില്‍ക്കുന്നു. കച്ചവടക്കാര്‍ കൂട്ടത്തില്‍ ഉല്പന്നങ്ങളും വില്‍ക്കുന്നു. ഇതാണ് ഭക്തി. ദീപസ്തംഭം മഹാശ്ചര്യം നമുക്കും കിട്ടണം പണം. വരുന്നു പുണ്യപുരാണ കഥ. സ്പോണ്‍സര്‍ ചെയ്യുന്നത്.... സോ....കൂള്‍.....ഹാ....നൈസ് ഇട്ടാല്‍ അറിയുകയില്ല....


സാമൂഹ്യപാഠം: അമ്മയ്ക്കു മിന്നു തീര്‍ത്താലും കാല്‍ക്കാശ് പോക്കറ്റില്‍ വീഴണം. ഇതാണ് പ്രൊഫഷണലിസം. ബിസിനസ്. എം.ബി.എ. ടെക്നിക്.

Tuesday, November 25, 2008

ഈ പുണ്യപുരാണ കഥ സ്പോണ്‍സര്‍ ചെയ്യുന്നത്...

നാമജപം നാമമാത്രമായി കഴിച്ചുകൂട്ടി അത്താഴവും നേരത്തെ ഉണ്ട് പാറുവമ്മ തയ്യാറായി ഇരിക്കുന്നു. മരുമക്കളും കൊച്ചുമക്കളും പരസ്പരം മുറുമുറുപ്പില്ലാതെ സ്വീകരണമുറിയില്‍ ഒന്നിച്ചിരിക്കുന്ന സന്ദര്‍ഭം കുറച്ചേയുള്ളൂ. ചാനലുകളില്‍ പ്രത്യക്ഷമാകുന്ന പുണ്യപുരാണ സീരിയല്‍ മുഹൂര്‍ത്തം. സമയം സമാഗതമായി.... സ്പോണ്‍സേര്‍ഡ് പ്രോഗ്രാം ഹിന്ദു പുരാണം അതുകഴിഞ്ഞ് ക്രിസ്തീയ പുരാണം ഇതെല്ലാം മതമൈത്രിയോടെ പാറുവമ്മയും മരുമകളും കൊച്ചുമക്കളും കാണും. ഇടയ്ക്കിടയ്ക്ക് പാറുവമ്മയുടെ നാരായണ നാരായണ... അമ്മേ ദേവീ.... എന്നുമുള്ള ജപാക്ഷരങ്ങളേ ഉയരാറുള്ളൂ. അതാ ആ മുഹൂര്‍ത്തമായി. ഏവരും തയാര്‍! ദേവിയും സഖിമാരും ചെറുസല്ലാപങ്ങളുമായി സ്ക്രീനില്‍ പ്രത്യക്ഷപ്പെട്ടു. ദേവിമാര്‍ക്ക് ഇത്രയും ധാര്‍ഷ്ട്യമുണ്ടോന്നു ചിലപ്പോള്‍ തോന്നിപ്പോകും. ഒന്നോ രണ്ടോ ഡയലോഗുകള്‍ ദേവിയും സഖിമാരും പറഞ്ഞുകാണും. ഉടന്‍തന്നെ പരസ്യം പ്രത്യക്ഷപ്പെട്ടു. ഈ പരിപാടി നിങ്ങള്‍ക്കായി അവതരിപ്പിക്കുന്നത്....നാപ്ക്കിന്‍. 14കാരി പെണ്‍കൊച്ച് ഓടുന്നു...ചാടുന്നു...നാണിക്കുന്നു.. ഒടുവില്‍ കുട്ടിയുടെ അമ്മയും പ്രത്യക്ഷപ്പെടുന്നു. പിന്നെയും നാപ്ക്കിന്റെ പേരും പരസ്യവും. അതുകഴിഞ്ഞ് ദേവി പ്രത്യക്ഷപ്പെടുന്നു. \'ദേവി അവിടുത്തെ ആഗ്രഹം സാധിക്കുമെന്നു തോന്നുന്നില്ല. അച്ഛനമ്മമാര്‍ അവിടേക്കു സ്വയംവരം നിശ്ചയിച്ചിരിക്കുന്നു...\' സീരിയല്‍ തുടരുന്നു. അടുത്തത് മഹാഭാരത കഥ പാറുവമ്മ കൃഷ്ണഗീതം തുടങ്ങി. ഗാന്ധാരിയും ധൃതരാഷ്ട്രരുമാണ് രംഗത്ത്. കുറെ ഡയലോഗുകള്‍ കഴിഞ്ഞു. വരുന്നു ഒരു കോണ്‍ഡത്തിന്റെ പരസ്യം. ഒരു മാന്യന്‍ ഗമയോടെ വന്ന് കടയില്‍നിന്നും വാങ്ങിക്കൊണ്ടു പോകുന്നു. ഒരു മക്കുണ്ണാദമന്‍ കടയില്‍നിന്നു വിളറി. സംഗതിക്കുവേണ്ടി ഗദ്ഗദപ്പെടുന്നു. വീണ്ടും മഹാഭാരത കഥ തുടരുന്നു. തുടര്‍ന്ന് ദുര്യോധന സദസ്. പാഞ്ചാലി അപമാനിക്കപ്പെടുന്ന രംഗം. അട്ടഹാസങ്ങള്‍. കഥ തുടരുന്നു. പാഞ്ചാലി വിലാപങ്ങള്‍. ഇടവേള. വീണ്ടും ഇടവേള. അടിവസ്ത്രങ്ങളുടെ പരസ്യങ്ങളുടെ ഒരു നിര തന്നെ ഉടന്‍ വരുന്നു. സ്പോണ്‍സര്‍മാരുടെ ഇതിഹാസ താല്പര്യം കഴിഞ്ഞു. വീണ്ടും കഥ തുടരുന്നു. അടുത്തത് ക്രിസ്ത്യന്‍ കഥയാണ്. കുരിശും പുരോഹിതന്മാരും മറ്റും മറഞ്ഞു. ശീര്‍ഷക ഗാനം നിറഞ്ഞു. മലകള്‍, ഇടയന്മാര്‍ ബൈബിളിലെ അന്തരീക്ഷം, പുല്‍ക്കൂട്. ഉണ്ണിയേശുവിന്റെ ജനനമാണ്. ശിശുവിന്റെ രോദനം. ഇടവേള... വീണ്ടും പരസ്യം. അപ്രതീക്ഷിത ഗര്‍ഭധാരണത്തില്‍നിന്നും മോചനം. എഴുപത്തിരണ്ടു മണിക്കൂറിനുള്ളില്‍ ഒരെണ്ണം കഴിക്കൂ. ഗര്‍ഭധാരണം ഒഴിവാക്കാം. ക്രിസ്തുവിന്റെ ത്യാഗസ്മരണയും സ്നേഹസ്പര്‍ശനവും സ്പോണ്‍സര്‍ തന്നെ നിര്‍വഹിച്ചു കഴിഞ്ഞു. കഥ തുടരുന്നു. മലയാളത്തിലെ ചാനലുകളില്‍ ഇന്ന് മത്സരിച്ചുള്ള പുരാണ കഥാകഥനം നടക്കുകയാണ്. ഹിന്ദുക്കളുടെ പുരാണ ഇതിഹാസങ്ങള്‍ വേണ്ട മസാലകള്‍ ചേര്‍ത്ത് മാദക സിനിമാ നടിമാരുടെയും വില്ലന്‍ നടന്മാരുടെയും ഉടയാത്ത തൈരുപോലെയുള്ള മുഖങ്ങളിലൂടെ പുനരവതരിപ്പിക്കുന്നു. ഒപ്പം ചെലവുകാശിനും ലാഭത്തിനുംവേണ്ടി പരസ്യങ്ങളും. പരസ്യങ്ങളോ? അതാണ് നാം കണ്ടത്. മാലാഖമാരും ദേവിയും ദേവനും പ്രവാചകന്മാരും രംഗത്തുവരുമ്പോഴും ചിരിക്കുമ്പോഴും കരയുമ്പോഴും ശപിക്കുമ്പോഴും അല്ലെങ്കില്‍ നാടകീയ മുഹൂര്‍ത്തങ്ങളുണ്ടാകുമ്പോഴും പരസ്യങ്ങള്‍ കടന്നുവരുന്നു. പരസ്യങ്ങളാകട്ടെ ആധുനിക മനുഷ്യന്റെ ലൌകിക സുഖങ്ങള്‍ക്കും ശാരീരിക സുഖങ്ങള്‍ക്കും ഉതകുന്ന ഉല്പന്നങ്ങള്‍ മാത്രം. ഗര്‍ഭനിരോധന മാര്‍ഗ്ഗങ്ങളുടെയും ഗുളികകളുടെയും അടിവസ്ത്രങ്ങളുടെയും ടൂത്ത് പേസ്റുകളുടെയും മറ്റും പരസ്യങ്ങള്‍. അതുമല്ലെങ്കില്‍ ചാനലുകള്‍ പ്രക്ഷേപണം ചെയ്യുന്ന സീരിയലുകളിലെ മൂരി ശൃംഗാരങ്ങളും അധമ ചിന്തകളും ഗൂഢാലോചനകളും പ്രകടമാക്കുന്ന രംഗങ്ങളുടെ ട്രെയിലര്‍ ഷോകള്‍. ഇതെന്തു പുണ്യപുരാണം. ഇതിലെവിടെയാണ് ഭക്തി? ജനലക്ഷങ്ങളുടെ വിശ്വാസം ചൂഷണം ചെയ്ത് കീശ വീര്‍പ്പിക്കുകയാണ് ഇക്കൂട്ടര്‍. ഇവിടെ ഭക്തിയുണ്ടോ? മത്സരിക്കുന്ന ചാനലുകള്‍ ഇത്തരം സീരിയലുകള്‍ പ്രക്ഷേപണം ചെയ്യുന്നത് പ്രേക്ഷകരെ വലയിട്ടു പിടിക്കുവാനാണ്. അവരുടെ റേറ്റിംഗ് നിരക്കുകൂട്ടി പരസ്യങ്ങള്‍ പിടിക്കുവാനാണ്. പാവം പാറുവമ്മമാരും ത്രേസ്യാമ്മമാരും സമയം കളഞ്ഞുകുളിക്കുന്നു. ചാനലുകള്‍ പുരാണേതിഹാസങ്ങള്‍ വില്‍ക്കുന്നു. ബൈബിള്‍ വില്‍ക്കുന്നു. കച്ചവടക്കാര്‍ കൂട്ടത്തില്‍ ഉല്പന്നങ്ങളും വില്‍ക്കുന്നു. ഇതാണ് ഭക്തി. ദീപസ്തംഭം മഹാശ്ചര്യം നമുക്കും കിട്ടണം പണം. വരുന്നു പുണ്യപുരാണ കഥ. സ്പോണ്‍സര്‍ ചെയ്യുന്നത്.... സോ....കൂള്‍.....ഹാ....നൈസ് ഇട്ടാല്‍ അറിയുകയില്ല.... സാമൂഹ്യപാഠം: അമ്മയ്ക്കു മിന്നു തീര്‍ത്താലും കാല്‍ക്കാശ് പോക്കറ്റില്‍ വീഴണം. ഇതാണ് പ്രൊഫഷണലിസം. ബിസിനസ്. എം.ബി.എ. ടെക്നിക്.

മലയാളി അമ്പിളിമാമനെ തൊട്ടു

അങ്ങനെ ഇന്ത്യയും ചന്ദ്രകിണ്ണത്തില്‍ പൈംപാല്‍ തൊട്ടെടുത്തു. ഭാരതത്തിന്റെ തൃപ്പതാക ചന്ദ്രന്റെ മണ്ണില്‍ വീണു കഴിഞ്ഞു. ചന്ദ്രയാന്‍ ദൌത്യം വിജയകരം; ഇന്ത്യയ്ക്ക് ഇതു ചരിത്രമുഹൂര്‍ത്തം. പുളകം കോരുന്ന നിമിഷം. ചന്ദ്രന്‍ എന്നും മനുഷ്യന്റെ സങ്കല്പലോകമായിരുന്നു. കുട്ടികള്‍ക്ക് അമ്പിളി അമ്മാവനായിരുന്നു. അപ്പൂപ്പന്‍ താടിപോലെ നരച്ച തൊപ്പിയുള്ള അമ്മാവന്‍. ആനപ്പുറത്തുള്ള അമ്മാവന്‍! കവികള്‍ക്ക് എന്നും ചന്ദ്രന്‍ കാവ്യവിഷയവും ബിംബവുമാണ്. കാല്പനികതയുടെ വറ്റാത്ത ഉറവിടം. കാമുകീകാമുകന്മാര്‍ക്ക് ചന്ദ്രബിംബം മധുരിക്കുന്ന മാസ്മരിക സുഖമാണ്. ചകോരങ്ങള്‍ ഉണ്ണുന്നതും ഈ ചന്ദ്രാമൃതത്തിന്റെ നുറുങ്ങുകളാണെന്നു കവികള്‍ പറയുന്നു.പക്ഷേ, ഭാവനയുടെയും കാല്പനികതയുടെയും പ്രണയഭരിത ഭാവങ്ങളുടെയും ഭാവനാന്തരീക്ഷത്തില്‍ നാം ഇന്നിതാ യാഥാര്‍ത്ഥ്യങ്ങളുടെ പുതിയ അധ്യായത്തിലേക്ക്! ചന്ദ്രനെ തൊടുന്ന ലോകരാജ്യങ്ങളില്‍ നാലാമതായി ഭാരതം. ഇനി ഒരു ഭാരതീയന്റെ കാല്പാടുകള്‍ കൂടി ആ ചാന്ദ്രതേജസിന് മാറ്റു കൂട്ടും. മൂവര്‍ണ്ണ കൊടിയുടെ സൌമ്യഭാവം കഴിഞ്ഞ വ്യാഴാഴ്ച മുതല്‍ ചന്ദ്രന്റെ നിലാവിലുണ്ട്.ചന്ദ്രയാന്‍ ദൌത്യം നമ്മുടെ ശാസ്ത്രജ്ഞന്മാര്‍ അഭിനന്ദനാര്‍ഹമായി വിജയിപ്പിച്ചുകഴിഞ്ഞു. എം.ഐ.പി. ചന്ദ്രന്റെ മണ്ണില്‍ പതിച്ചപ്പോള്‍ ഭാരതത്തിലെ നൂറുകോടി വരുന്ന മനസ്സുകളുടെ സ്നേഹവും സ്പര്‍ശവും ഐക്യവും വിജയഗാഥയും പ്രപഞ്ചം കണ്ടു. അനുഭവിച്ചു! ഇപ്പോള്‍ ചന്ദ്രികയ്ക്ക് ഒരു പ്രത്യേക സൌന്ദര്യമുണ്ട്. തന്നെ ദേവനായി ആരാധിക്കുന്ന ഒരു രാജ്യത്തിന്റെ സ്നേഹോപഹാരമാണ് ലഭിച്ചിരിക്കുന്നത്. ചന്ദ്രനെ തൊടുന്ന ലോകരാജ്യങ്ങളില്‍ നാലാമതായി ഇന്ത്യ. എം.ഐ.പി. എന്ന നിരീക്ഷണ പരീക്ഷണ ഉപകരണം ഭാരതത്തിന്റെ ത്രിവര്‍ണ്ണ പതാകയുമായി ചന്ദ്രന്റെ മണ്ണിലേക്കു പതിച്ചപ്പോള്‍ ഭാരതത്തിനെ സംബന്ധിച്ചിടത്തോളം ഒരു പുതിയ യുഗമായിരുന്നു. ചന്ദ്രനിലേക്ക് ആളെ കയറ്റി അയക്കുവാന്‍ തയാറെടുക്കുന്ന നമ്മുടെ ബഹിരാകാശ പദ്ധതിയുടെ വിജയമുഹൂര്‍ത്തമായിരുന്നു ഇത്.വയലാര്‍ പാടിയതുപോലെ നാം ഇനി ഗോളങ്ങളെ അമ്മാനമാടും. നമ്മുടെ അശ്വമേധത്തിന്റെ പടഹധ്വനി ബഹിരാകാശത്തും ഉയര്‍ന്നുകേള്‍ക്കും.ഇന്ത്യ ചന്ദ്രനെ അറിയാന്‍ തുനിയുന്ന രാജ്യങ്ങളുടെ പട്ടികയില്‍ അംഗമായിരിക്കുന്നു. ചന്ദ്രക്ളബ്ബിലെ അംഗം. ചന്ദ്രനില്‍നിന്നു ലഭിക്കുന്ന വിവരങ്ങള്‍ക്കും വിഭവങ്ങള്‍ക്കും ഇന്ത്യയ്ക്കും അവകാശമുണ്ട്.ചന്ദ്രയാന്‍ ദൌത്യവും എം.ഐ.പി.യും സംബന്ധിച്ച് മലയാളിക്ക് പ്രത്യേകിച്ച് അഭിമാനമുണ്ട്. ഈ മഹായാനത്തിന്റെ നേതൃത്വം വഹിച്ചത് ഐ.എസ്.ആര്‍.ഒ.ചെയര്‍മാന്‍ ശ്രീ.മാധവന്‍ നായര്‍ അവര്‍കളാണ്. ചന്ദ്രയാന്‍ വഹിച്ചുകൊണ്ടുപോയതും പരീക്ഷണയന്ത്രവുമായ എം.ഐ.പി. നിര്‍മ്മിച്ചതും കേരളത്തിലാണ്. ഭാരതത്തിന് ആകെ പുളകവും ആഹ്ളാദചന്ദ്രികയും ചൊരിയുന്ന ഈ മുഹൂര്‍ത്തത്തില്‍ മലയാളികള്‍ക്ക് ഏറെയുണ്ട് അഭിമാനിക്കാന്‍! ഇന്ത്യ ഒട്ടും പിന്നിലല്ല. പ്രയാണത്തിന്റെ കാര്യത്തില്‍ നാം എന്നും ചരിത്രമെഴുതുന്നവരാണ്. ഭഗീരഥന്റെ ഇന്ത്യയ്ക്ക് ചന്ദ്രന്‍ ഇനി ഒരു സങ്കല്പലോകം മാത്രമല്ല. യാഥാര്‍ത്ഥ്യമാണ്. ഇനി ചൊവ്വയും ജ്വലിച്ചെരിയുന്ന സൂര്യനും നമുക്ക് വിദൂരത്തിലല്ല. ഭാരതം വളര്‍ന്നു. എന്തു വെല്ലുവിളികളും, ചോരക്കൊതിയന്മാരുടെ ഒളിനിഴല്‍ യുദ്ധവും നമുക്ക് അലോസരമാണെങ്കിലും നമ്മുടെ വിജയയാത്രയെ, കൊടിപ്പടത്തെ താഴ്ത്താനാവില്ല എന്ന സത്യം ചന്ദ്രദീപം തെളിയിക്കുന്നു. മൂക്കു മുറിച്ച് ശകുനം മുടക്കുന്നവര്‍ അറിയുക. ഇന്ത്യ ചന്ദ്രനില്‍...! സാമൂഹ്യപാഠം : പോരാ പോരാ നാളില്‍ നാളില്‍ ദൂരെ ദൂരെ ഉയരട്ടെ. ഭാരതക്ഷമാ ദേവിതന്‍ തൃപ്പതാകകള്‍..